
ജയ്പൂര്‍: വിവാഹേതര ബന്ധം കണ്ടുപിടിച്ചതിന് അച്ഛന്‍ മകളെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് 17 വയസ്സുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചത്. അച്ഛന്‍റെ വിവാഹേതരബന്ധം നേരിട്ട് കാണാനിടയായതിനെ തുടര്‍ന്ന് തന്നെ കെട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മാവനാണ് പരാതി നല്‍കിയത്. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അമ്മാവന്‍റെ അടുത്ത് അഭയം തേടുകയും നടന്ന കാര്യങ്ങള്‍ വിശദമാക്കുകയുമായിരുന്നു. കൈകാലുകള്‍ ബന്ധിച്ച് ദിവസങ്ങളോളം അച്ഛന്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു. കുടുംബത്തിലെ തന്നെ മറ്റൊരു സ്ത്രീയുമായി പിതാവ് വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിന് പ്രതികാരമായാണ് തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. പെണ്‍കുട്ടി അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടി അച്ഛന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും കുട്ടിയുടെ കാലില്‍ കെട്ടിയിട്ടതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നെന്നും അമ്മാവന്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ന്യൂനപക്ഷ സമുദായത്തിന്‍റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സെല്ലിലേക്ക് കേസ് മാറ്റി. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധോയമാക്കിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗിരിധര്‍ സിങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam