ശിവസേന പ്രവര്ത്തകന് ചന്ദ്രകാന്ത് നിനെവുമായി രാഹുല്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഇവിടെ എത്തിയ അഞ്ച് പേരും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മുംബൈ: ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മഹാരാഷ്ട്രയില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറില് വച്ചാണ് അക്രമം നടന്നത്. അറസ്റ്റിലായവര്‍ ശിവസേന പ്രവർത്തകരാണ് എന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ജയ്ഹിന്ദ് ചൗള്‍ നിവാസിയായ രാഹുല്‍ ശര്‍മ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായാണ് രാഹുല്‍ പോയിസര്‍ മേഖലയില്‍ എത്തിയത്. എന്നാല്‍ മഴ പെയ്തതിനെ തുടര്‍ന്ന് ശിവസേനയുടെ ഓഫീസിനു മുന്നിലുള്ള സ്ഥലത്ത് മഴ നനയാതിരിക്കാന്‍ രാഹുല്‍ കയറി നിന്നു.
ഈ സമയം ഇതുവഴി വന്ന ശിവസേന പ്രവര്ത്തകന് ചന്ദ്രകാന്ത് നിനെവുമായി രാഹുല്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഇവിടെ എത്തിയ അഞ്ച് പേരും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona