സ്വര്‍ണ്ണക്കടത്തിന് പുതുവഴികള്‍, കറിക്കത്തിയുടെ രൂപത്തില്‍ വരെ സ്വര്‍ണ്ണം; യുവതിയുള്‍പ്പെടെ 4 പേര്‍ പിടിയില്‍

Published : Nov 09, 2023, 04:40 PM IST
സ്വര്‍ണ്ണക്കടത്തിന് പുതുവഴികള്‍, കറിക്കത്തിയുടെ രൂപത്തില്‍ വരെ സ്വര്‍ണ്ണം; യുവതിയുള്‍പ്പെടെ 4 പേര്‍ പിടിയില്‍

Synopsis

യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി    2.3 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കോഴിക്കോട് സ്വദേശി കക്കുഴിയില്‍ പുരയില്‍ ഷംന, വയനാട് വൈത്തിര സ്വദേശി കുതിര കുളമ്പില്‍ റിയാസ്, കണ്ണമംഗലം സ്വദേശി തയ്യില്‍ സൈനുല്‍ ആബിദ്, കര്‍ണ്ണാടകയിലെ കൊനാജ് സ്വദേശി അബ്ദുല്‍ ഷഹദ് എന്നിവരാണ് കസ്റ്റംസിന്‍റെ  പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ ഷംനയില്‍ നിന്നും 1 കിലോ 160 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ദുബൈയില്‍ നിന്നെത്തിയ വയനാട് വൈത്തിരി സ്വദേശി കുതിരക്കുളമ്പില്‍ റിയാസില്‍ നിന്നും 331 ഗ്രാം സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിന്‍റേയും ജീന്‍സിന്‍റേയും ഇലാസ്റ്റിക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. 

ക്യാപ്സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച 282 ഗ്രാം സ്വര്‍ണ്ണമാണ് സൈനുല്‍ ആബിദില്‍ നിന്നും പിടികൂടിയത്. കൊനാജ് സ്വദേശിയായ അബ്ദുള്‍ ഷഹദില്‍ നിന്നും 579 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. കറിക്കത്തിയുടെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന ആളുകളില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടിക്കുന്ന കേസുകള്‍ കൂടിയത് കസ്റ്റംസിന് തലവേദനയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എയര്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്
വിവാഹിതയായ 25കാരിയോട് പ്രണയം, ഫോൺ കാളിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊലപാതകം, താലി ഭർത്താവിന് കൊറിയർ അയച്ച് 22കാരൻ