കൊച്ചിയില്‍ ഹണി ട്രാപ്പ്: വീട്ടില്‍ വിളിച്ചുവരുത്തി പണവും കാറും തട്ടി, രണ്ട് പേര്‍ പിടിയില്‍

Published : Feb 06, 2020, 08:31 PM ISTUpdated : Feb 06, 2020, 09:17 PM IST
കൊച്ചിയില്‍ ഹണി ട്രാപ്പ്: വീട്ടില്‍ വിളിച്ചുവരുത്തി പണവും കാറും തട്ടി, രണ്ട് പേര്‍ പിടിയില്‍

Synopsis

മുറിയില്‍ കയറിയ ഉടന്‍ പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി എത്തുകയും യുവാവിനെ നഗനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

കൊച്ചി: ഹണി ട്രാപ്പില്‍പ്പെടുത്തിയ ശേഷം ബ്ലാക്കമെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയിലായി. ബിസിനസുകാരനായ യുവാവാണ് തട്ടിപ്പിനിരയാക്കിയത്. കേസില്‍ രണ്ട് പേരെ കൂടി ഇനിയും  പിടികൂടാനുണ്ട്. കാക്കനാട് സ്വദേശിനി ജൂലി,പാലാരവട്ടം സ്വദേശി രന്‍ജീഷ് എന്നിവരെയാണ്  കാക്കനാട് ഇന്ഫോപാര്‍ക് പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ യുവതിയുടെ വീട്ടില്‍ യുവാവിനെയും ബന്ധുവിനെയും വിളിച്ചു വരുത്തി ശേഷമാണ് തട്ടിപ്പ് നടത്തിയത്.

ബിസിനസുകാരനായ യുവാവ് മുറിയില്‍ കയറിയ ഉടന്‍ പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി എത്തുകയും യുവാവിനെ നഗനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അഞ്ച് ലക്ഷം  രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്‍റെ കാറും മൂന്ന് മൊബൈല്‍ ഫോണും തട്ടിയെടുത്തു. അന്ന് 20,000 രൂപ യുവാവ് നല്‍കി. പിന്നീട് രണ്ട് ദിവസങ്ങളിലായി അമ്പതിനായിരം രൂപ നല്‍കി. ഇതിനിടെ യുവാവിന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ഇതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജൂലിക്കും രന്‍ജിഷിനുമെതിരെ വെറെയും തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഇവരുടെ കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം