ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും വിഷംകൊടുത്ത് കൊന്ന് ടെക്കി ജീവനൊടുക്കി

By Web TeamFirst Published Mar 2, 2020, 3:14 PM IST
Highlights

താന്‍ ഒരു ബാധ്യതയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രദീപ് പിതാവിനെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു...

ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും വിഷംകൊടുത്ത് കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‍ വെയര്‍ എഞ്ചിനിയര്‍ പ്രദീപാണ് ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തത്. 

നാല് മൃതദേഹങ്ങളും ഹൈദരാബാദിലെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. സ്വാതി (35), ആറും രണ്ടും വയസ്സുള്ള മക്കള്‍ എന്നിവരെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമുഖ സോഫ്റ്റ്‍വെയര്‍ കമ്പനിയിലാണ് 40 കാരനായ പ്രദീപ് ജോലി ചെയ്തിരുന്നത്. 

സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയോ ഞാനറാഴ്ച പുലര്‍ച്ചയോ ആകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം. ഭാര്യയും മക്കളും കഴിക്കാനിരുന്ന ആഹാരത്തില്‍ പ്രദീപ് വിഷം കലര്‍ത്തുകയും പിന്നീട് അതേ വിഷം തന്നെ പ്രദീപ് കഴിക്കുകയുമാകാം ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. 

ശനിയാഴ്ച മുതല്‍ ഇവര്‍ ആരും പുറത്തിറങ്ങുന്നത് കാണാതായതോടെ അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോല്‍ നാല് പേരുടെയും മൃതദേഹമാണ് കണ്ടത്. 

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. താന്‍ ഒരു ബാധ്യതയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിതാവിനെഴുതിയ കത്തില്‍ പ്രദീപ് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്ന് സാമ്പത്തിക ബാധ്യത തന്നെയാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. 

click me!