യുപിയിൽ ദളിത് പെൺകുട്ടി ആശുപത്രിയിൽ വച്ച് പീഡിപ്പിക്കപ്പെട്ടു, ആക്രമിച്ചത് ഡോക്ടർമാരെന്ന് മൊഴി

Published : Aug 06, 2021, 02:52 PM ISTUpdated : Aug 06, 2021, 03:03 PM IST
യുപിയിൽ ദളിത് പെൺകുട്ടി ആശുപത്രിയിൽ വച്ച് പീഡിപ്പിക്കപ്പെട്ടു, ആക്രമിച്ചത് ഡോക്ടർമാരെന്ന് മൊഴി

Synopsis

ആശുപത്രിയിലെ ഡോക്ടർമാർ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിത്തുവരുമ്പോൾ മകൾ കരയുന്നതാണ് കണ്ടത്...

ലക്നൌ: ബിഹാറിൽ എട്ട് വയസ്സുകാരി ക്രൂരമായി പീഡിപ്പക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയ്ക്ക് നേരെയും ലൈംഗികാതിക്രമം. യുപിയിലെ ഫതേപൂരിലെ ആശുപത്രിയിൽ വച്ച് രണ്ട് ഡോക്ടർമാരാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 

മകൾ പറഞ്ഞതോടെയാണ് താൻ സംഭവം അറിഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാർ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിത്തുവരുമ്പോൾ മകൾ കരയുന്നതാണ് കണ്ടത്. വേദനകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. അന്വേഷിച്ചപ്പോഴാണ് ഇരുവരും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിഞ്ഞത്. താൻ ഞെട്ടിപ്പോയെന്നും അമ്മ പറഞ്ഞു. 

പൊലീസിൽ പരാതി നൽകിയതായും കുട്ടിയുടെ അമ്മ വ്യക്തമാക്കി. പരാതിയിൽ കേസെടുത്ത ഫതേപൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ പൊലീസ് ചോദ്യം ചെയ്തു. പെണകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഡോക്ടർമാരുടെ പേര് അറിയില്ലെന്നും എന്നാൽ ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും പെൺകുട്ടി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. 

സംഭവത്തിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പൊലീസ് ഇതുവരെയും പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്