പ്രവാസിയുടെ വീട്ടില്‍ മോഷണം; ആഭരണങ്ങളും പണവും കവർന്ന ശേഷം മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റും മോഷ്ടിച്ചു

Published : Jun 15, 2023, 01:36 AM IST
പ്രവാസിയുടെ വീട്ടില്‍ മോഷണം; ആഭരണങ്ങളും പണവും കവർന്ന ശേഷം മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റും മോഷ്ടിച്ചു

Synopsis

മോഷ്ടാക്കള്‍ നേരത്തെ തന്നെ വീട്ടിനകത്ത് കയറി ഒളിച്ചിരുന്ന് കൃത്യം നടത്തിയതായാണ് സംശയിക്കുന്നത്. 

കാസര്‍ഗോഡ്: കുമ്പളയില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കള്ളന്മാര്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാര്‍ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്നു. ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും കള്ളന്മാര്‍ കൊണ്ടുപോവുകയായിരുന്നു. 

അബൂബക്കറിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഇവര്‍ മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിലോ മറ്റോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. മോഷ്ടാക്കള്‍ നേരത്തെ തന്നെ വീട്ടിനകത്ത് കയറി ഒളിച്ചിരുന്ന് കൃത്യം നടത്തിയതായാണ് സംശയിക്കുന്നത്. കുമ്പള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികള്‍ ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.


ചടയമംഗലത്ത് വീട് കുത്തി തുറന്ന് മോഷണം

കൊല്ലം ചടയമംഗലത്ത് വീട് കുത്തി തുറന്ന് മോഷണം. കുളഞ്ഞിയില്‍ സ്വദേശി ആസാദിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ച 7000 രൂപയും നാല് പവന്‍ സ്വര്‍ണവും ടിവിയും മോഷ്ടിച്ചത്. മൂന്ന് ദിവസം മുന്‍പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആസാദും കുടുംബവും ഹൃദ്രോഗ പരിശോധനയ്ക്ക് പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ചടയമംഗലം പൊലീസും ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. മോഷ്ടാവിനെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 
 

   'നാദിറയോട് ശോഭ താല്‍പര്യം കാട്ടിയതിന്റെ കാരണം', അഖിലിന്റെ വിലയിരുത്തല്‍ ഇങ്ങനെ 
 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും