കട്ടപ്പന ഇരട്ട കൊലപാതകം: വീണ്ടും മൊഴി മാറ്റി നിതീഷ്

Published : Mar 13, 2024, 08:34 AM ISTUpdated : Mar 13, 2024, 08:46 AM IST
കട്ടപ്പന ഇരട്ട കൊലപാതകം: വീണ്ടും മൊഴി മാറ്റി നിതീഷ്

Synopsis

കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പിന്നീട് പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയില്‍ ഒഴുക്കിയെന്ന് നിധീഷ് ഇപ്പോള്‍ പറയുന്നത്.

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മൊഴി മാറ്റി പറഞ്ഞ് പ്രതി നിതീഷ്. വാടക വീട്ടില്‍ നിന്നും വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി വിജയന്റെ പഴയ വീട്ടില്‍ പരിശോധന ആരംഭിച്ചിരുന്നു. പ്രതികളുടെ ആദ്യ മൊഴി അനുസരിച്ച് കന്നുകാലി തൊഴുത്തിന്റെ തറ മാറ്റി പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍  കണ്ടെത്താനായില്ല. രണ്ടു തവണ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താനാകാതെ വന്നതോടെ നിതീഷ് മൊഴി മാറ്റി പറയാന്‍ ആരംഭിച്ചതായി അന്വേഷണ സംഘം പറയുന്നു. 

കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പിന്നീട് പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയില്‍ ഒഴുക്കിയെന്ന് നിധീഷ് ഇപ്പോള്‍ പറയുന്നത്. തൊഴുത്തില്‍ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനു ശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും അവശിഷ്ടം കൊല്ലപ്പെട്ട വിജയന്‍ അയ്യപ്പന്‍കോവില്‍ പുഴയില്‍ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാന്‍ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വര്‍ഷങ്ങളോളം മുറിക്കുള്ളില്‍ അടച്ചിട്ട് കഴിഞ്ഞതിനാല്‍ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂര്‍വ്വസ്ഥയില്‍ ആയിട്ടില്ല. കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. ഇന്ന് കസ്റ്റഡി കാലാവധി തീരാന്‍ ഇരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

സാക്ഷാല്‍ സമ്പത്തിന് അടിതെറ്റിയ ആറ്റിങ്ങല്‍; 2019ലെ ട്വിസ്റ്റും 2024ലെ സസ്‌പെന്‍സും, പോളിംഗ് കുതിക്കും? 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ