
ബംഗളൂരു: അത്താഴം നൽകിയില്ലെന്ന പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ ടൗണിൽ തടിമില്ലിൽ ജോലി ചെയ്യുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ പുഷ്പലതയാണ് കൊല്ലപ്പെട്ടത്.
ശിവരാമനും പുഷ്പലതയും തമ്മിൽ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയും വഴക്കുണ്ടായി. തുടർന്ന് ശിവരാമന് അത്താഴം നൽകാൻ പുഷ്പലത തയ്യാറായില്ല. പ്രകോപിതനായ ശിവരാമൻ പുഷ്പലതയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ സംഭവിച്ചത് ആരുമറിഞ്ഞില്ല. അതുവരെ ഇയാള്‍ മൃതദേഹം വികൃതമാക്കിയെന്ന് പൊലീസ് പറയുന്നു.തുടർന്ന് ശിവരാമൻ നടന്നത് വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ദമ്പതികള്‍ക്ക് എട്ടുവയസ്സുള്ള മകനുണ്ട്.
മൊബൈൽ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു; ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച് യുവതി, കേസെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam