ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചു; ഒടുവില്‍ യുവാവ് പെട്ടത് ഇങ്ങനെ.!

Web Desk   | Asianet News
Published : Oct 25, 2020, 08:00 PM IST
ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചു; ഒടുവില്‍ യുവാവ് പെട്ടത് ഇങ്ങനെ.!

Synopsis

പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് മൊബൈല്‍ സംബന്ധമായ കാര്യത്തിലും, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും വിദഗ്ധനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

ഭോപ്പാല്‍: ഭാര്യമാര്‍ക്കൊപ്പമുള്ള സ്വകാര്യ രംഗങ്ങള്‍ ആപ്പ് വഴി ലൈവ് ചെയ്ത് പണം ഉണ്ടാക്കിയിരുന്ന യുവാവ് പിടിയില്‍. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ വിവിധ ആപ്പുകളിലൂടെയാണ് 24 കാരന്‍ ലൈവ് സ്ട്രീം ചെയ്തത്. 

ഇതിനായി ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ലൈവ് ഷോയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് പൊലീസ് പറയുന്നത്.  രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. 

പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് മൊബൈല്‍ സംബന്ധമായ കാര്യത്തിലും, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും വിദഗ്ധനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പല ഡേറ്റിംഗ് ആപ്പുകളിലും ഇയാള്‍ അംഗമാണ്. ഇതിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇയാള്‍ക്ക് അറിയാം.  നൂറ് രൂപ മുതല്‍ പല നിരക്കുകളാണ് ഇയാള്‍ ലൈവ് ഷോയ്ക്ക് ഈടാക്കിയിരുന്നത്. ഡെമോ കാണുന്നതിന് നൂറ് രൂപയാണ് നിരക്ക്. 

തുടര്‍ന്ന് 500, 700, 1000 എന്നിങ്ങനെയാണ് നിരക്ക്. മുഖം കാണിക്കുന്നതിനും കാണിക്കാത്തതിനും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് 6 ലക്ഷം രൂപ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിടപ്പറ രംഗങ്ങള്‍ ലൈവ് ചെയ്ത് ദിവസേന 3000 മുതല്‍ 4000 രൂപ വരെ സമ്പാദിച്ചിരുന്നതായും കണ്ടെത്തി. 

പ്രതിയുടെ ഒന്നാം ഭാര്യ ബംഗളുരു സ്വദേശിനിയാണ്. ഇവര്‍ നിലവില്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് ഇവരെ വിവാഹം കഴിച്ചത്. രണ്ടാം ഭാര്യ യു.പി സ്വദേശിനിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്