
മുംബൈ: പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ കൊലപ്പെടുത്തി പത്തൊന്‍പതുകാരി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. അമ്പത്തിമൂന്നുകാരനെയാണ് യുവതി മര്‍ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം.
ഭർത്താവിനൊപ്പം താനെയിലായിരുന്ന യുവതി കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്. ഗർഭിണിയായിരുന്ന യുവതി ഇതിനിടെ പ്രസവിക്കുകയും ചെയ്തു. തുടർന്ന് അമ്മയുടെ കൂടെയായിരുന്നു താമസം. അമ്മയുടെ കൂടെ താമസിച്ച സുഹൃത്താണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം തടഞ്ഞ യുവതി ഇയാളുടെ ജനനേന്ദ്രിയത്തിലടക്കം ചവിട്ടി രക്ഷപ്പെട്ടു എന്ന് പൊലീസ് പറയുന്നു.
എന്നാൽ, പ്രകോപിതനായ ഇയാൾ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ യുവതി ഇയാളെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam