
തൃശൂര്‍: മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ധനേഷ്, പ്രജിത്ത് എന്നിവരാണ് പിടിയിലായത്. പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് പോകവേ തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഗുണ്ടാ സംഘത്തലവനും വട്ടപ്പലിശക്കാരനുമാണ് ധനേഷ്. ഇയാളുടെ സംഘത്തില്‍പ്പെട്ടയാളാണ് പ്രജിത്ത്. ഇരുവര്‍ക്കും നിധിലിനോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും കൊലയ്ക്ക് പ്രേരിപ്പിച്ചതും സഹായങ്ങള്‍ നല്‍കിയതും ഇവരാണ്.
ഈ വര്‍ഷമാദ്യം ധനേഷിന് നേരം വധശ്രമം നടന്നിരുന്നു. ഇതില്‍ നിധിലിന് പങ്കുണ്ടെന്നാണ് ധനേഷ് കരുതുന്നത്. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പൊള്ളാച്ചിയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒളിത്താവളം മാറാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ശനിയാഴ്ചയാണ് അന്തിക്കാട് വച്ച് നിധില്‍ കൊല്ലപ്പെട്ടത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam