ഭര്‍ത്താവ് നല്‍കിയ ച്യൂയിംഗം വാങ്ങിയില്ല; ഭാര്യയെ കോടതിവളപ്പില്‍ മുത്തലാഖ് ചൊല്ലി

Published : Aug 22, 2019, 06:36 PM IST
ഭര്‍ത്താവ് നല്‍കിയ ച്യൂയിംഗം വാങ്ങിയില്ല; ഭാര്യയെ കോടതിവളപ്പില്‍ മുത്തലാഖ് ചൊല്ലി

Synopsis

വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിമ്മി കോടതിയില്‍ കേസ് കൊടുത്തിരുന്നു.

ലഖ്നൗ: കോടതിവളപ്പില്‍ വച്ച് ഭര്‍ത്താവ് നല്‍കിയ ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ചതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ്  ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ് റാഷിദ് മൊഴി ചൊല്ലിയത്.

2004 -ലാണ് സിമ്മിയും സെയ്ദ് റാഷിദും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിമ്മി കോടതിയില്‍ കേസ് കൊടുത്തിരുന്നു. കേസിന്‍റെ വിസ്താരം കേള്‍ക്കാനായി കോടതിയില്‍ എത്തിയതായിരുന്നു സിമ്മിയും ഭര്‍ത്താവും.

കോടതിവളപ്പില്‍ വച്ച് സിമ്മി അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ റാഷിദ് സിമ്മിക്ക് ചൂയിംഗം നല്‍കി. എന്നാല്‍ സിമ്മി ഇത് വാങ്ങാന്‍ തയ്യാറാകാത്തതോടെ ക്ഷുഭിതനായ റാഷിദ് ഇവരെ അസഭ്യം പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു. 

ഇതോടെ സിമ്മി വാസിര്‍ഖാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തുടര്‍ നടപടികള്‍ എടുക്കുന്നില്ലെന്നും സിമ്മി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച പൊലീസ് സൂപ്രണ്ട് വികാസ് ചന്ദ്ര ത്രിപാഠി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്