പീഡനക്കേസിലെ ഇരയെ വിവാഹം ചെയ്ത് യുവാവ്; ആറുമാസത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Published : Jul 27, 2021, 04:19 PM IST
പീഡനക്കേസിലെ ഇരയെ വിവാഹം ചെയ്ത് യുവാവ്; ആറുമാസത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Synopsis

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ ഓഗസ്റ്റ് മാസമാണ് രാജേഷ് അറസ്റ്റിലാവുന്നത്. ഒക്ടോബറില്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഡിസംബറില്‍ യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. 

പീഡനക്കേസില്‍ പ്രതിയായ യുവാവ് ഇരയായ യുവതിയെ വിവാഹം ചെയ്തു. ആറുമാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. ദില്ലി സ്വദേശിയായ രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ ഓഗസ്റ്റ് മാസമാണ് രാജേഷ് അറസ്റ്റിലാവുന്നത്. ഒക്ടോബറില്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഡിസംബറില്‍ യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം രാജേഷ് യുവതിയെ ആക്രമിക്കുന്നതായും നിസാര കാര്യങ്ങള്‍ കലഹിക്കുന്നതുമായി യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

കലഹം പതിവായതോടെ യുവതി തിരികെ തന്‍റെ രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയി. എന്നാല്‍ രാജേഷ് തിരികെയെത്തി യുവതിയോട് ക്ഷമാപണം നടത്തി മനസുമാറ്റുകയായിരുന്നു. ജൂണ്‍ 11ന് അമ്മയ്ക്ക സുഖമില്ലെന്ന് പറഞ്ഞാണ് യുവതിയെ രാജേഷിന്‍റെ ഉത്തരാഖണ്ഡിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ഇതിന് ശേഷം യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ജൂണ്‍ 15 യുവതിയുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു.

ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസ് ഇവര്‍ നൈനിറ്റാളിലെത്തിയതായി മനസിലാക്കുകയായിരുന്നു. നൈനിറ്റാളിന് 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗുഹയിലാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലൈംഗികമായി ബന്ധപ്പെട്ട ശേഷം യുവതിയെ കൊല്ലുകയായിരുന്നവെന്ന് രാജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്