
ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു. അമ്പലത്തില്‍ പോയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂര്‍.
സംസ്ഥാനത്ത് നിയമവാഴ്ച അവതാളത്തിലായിരിക്കുകയാണ്. ചിന്ദ്വാരയിലെ(മധ്യപ്രദേശിലെ ഒരു സ്ഥലം) മുഖ്യമന്ത്രി മാത്രമായി കമല്‍ നാഥ് മാറിയിരിക്കുകയാണ്. പെണ്‍കുട്ടി, ഞങ്ങളിതിന് പ്രതികാരം ചെയ്യുമെന്നായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രതികരണം.
ചൊവ്വാഴ്ച പതിനാറുകാരിയായ ആന്‍റിയുടെ കൂടെയാണ് പെണ്‍കുട്ടി അമ്പലത്തില്‍ പോയത്. പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് രണ്ടുപേര്‍ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ തല കല്ലുകൊണ്ട് തകര്‍ത്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആന്‍റിക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രതികളെയും പെണ്‍കുട്ടിയുടെ ആന്‍റിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam