22 കൊല്ലത്തിന് ശേഷം ബലാൽസംഗ കേസിലെ പ്രതി കാഞ്ചീപുരത്ത് നിന്നും പിടിയിൽ

Published : Dec 03, 2022, 10:38 AM ISTUpdated : Dec 03, 2022, 10:39 AM IST
22 കൊല്ലത്തിന് ശേഷം ബലാൽസംഗ കേസിലെ പ്രതി കാഞ്ചീപുരത്ത് നിന്നും പിടിയിൽ

Synopsis

കുറ്റകൃത്യത്തിന് ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക -  തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 22 വര്‍ഷമായി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. 

വടക്കഞ്ചേരി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2000 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യത്തിന് ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക -  തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 22 വര്‍ഷമായി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. 

നിലവിൽ ഇയാള്‍ കാഞ്ചീപുരത്ത് ഒളിവില്‍ താമസിക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇവരുടെ അന്വേഷണത്തെ തുടര്‍ന്ന് കാഞ്ചീപുരത്ത് നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ, വടക്കഞ്ചേരി സി ഐ എ ആദം ഖാൻ, കെ വി എസ് ഐ കെ വി സുധീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ എം ആർ സുനിൽ കുമാർ, ആർ കൃഷ്ണദാസ്, യു സൂരജ് ബാബു,  കെ ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ചുമോൾ എന്നിവരുടെ സംഘമാണ് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍