
കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പൊലീസ് നിര്‍ണായകമായ നിരവധി സാക്ഷിമൊഴികള്‍ ശേഖരിച്ചു. മാര്‍ട്ടിന്‍ ഒളിവില്‍ താമസിച്ച കാക്കനാട്ടെ ഫ്‌ലാറ്റിലെ സമീപ വാസികളുടേയും കെയര്‍ ടേക്കര്‍, സെക്യൂരിറ്റി എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മാര്‍ട്ടിനെക്കുറിച്ചും ഫ്‌ലാറ്റിന്റെ ഉടമയായ സുഹൃത്തിനെക്കുറിച്ചുമാണ് ചോദിച്ചറിഞ്ഞത്.
ഇന്നും കൂടുതല്‍ സാക്ഷികളുടെ മൊഴി എടുക്കും. തിങ്കളാഴ്ച മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഭവം നടന്ന മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും ഒളിവില്‍ താമസിച്ച കാക്കനാടുള്ള ഫ്‌ലാറ്റിലും എത്തിച്ചു തെളിവെടുക്കും. മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായി റിമാന്‍ഡിലുള്ള മൂന്നുപേരെ തല്‍ക്കാലം കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam