ഗോവയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയായതായി റഷ്യൻ കോൺസുലേറ്റ്
പനാജി: ഗോവയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി നേരത്തെ ലൈംഗിക ചൂഷണത്തിന് ഇരയായതായി റഷ്യൻ കോൺസുലേറ്റ്. 2019-ൽ ചെന്നൈ സ്വദേശികൾ ലൈംഗിക ചൂഷണത്തിനായി ബ്ലാക്ക്മെയിലിങ് നടത്തിയതായാണ് കോൺസുലേറ്റ് വ്യക്തമാക്കി.
ഗോവയിലെ സിയോലിം ഗ്രാമത്തിൽ സുഹൃത്തിനൊപ്പമായിരുന്നു യുവതി താമസിച്ച് വന്നത്. ഓഗസ്റ്റ് 19-ന് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ലൈംഗിക ചൂഷണത്തിനായി ബ്ലാക്ക്മെയിൽ നടന്ന സംഭവത്തിൽ ചെന്നൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫർക്കെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണം നടത്തി ദൂരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റഷ്യൻ കോൺസുലേറ്റിന്റെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona