
ചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്തുമുണ്ട് മാത്രമുപടുത്ത് എത്തുകയും പെൺകുട്ടികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത അധ്യാപകനെതിരെ കേസെടുത്തു. തമിഴ്നാട് പൊലീസ് ഇയാൾക്കെതിരായ കുറ്റപത്രം ചെന്നൈ പോക്സോ കോടതിയിൽ സമർപ്പിച്ചു. കൊമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൂർവ്വവിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതോടെ ഇത് വൈറലാവുകയും പിന്നാലെ ഇയാളുടെ പ്രവർത്തി പുറംലോകമറിയുകയുമായിരുന്നു.
ഓൺലൈൻ ക്ലാസിൽ അധികവും പെൺകുട്ടികളായിരുന്നു. തോർത്തുമുണ്ടുടുത്ത് ഓൺലൈൻ ക്ലാസെടുക്കാൻ എത്തുക. ലൈംഗിക ചുവയോടെ സംസാരിക്കുക, പെൺകുട്ടികളുടെ ശരീരത്തെ കുറിച്ച് പറയുക എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അധ്യാപകനെതിരെ കുട്ടികൾ ഉയർത്തിയിരിക്കുന്നത്. ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പൊലീസിൽ മൊഴി നൽകി. പിന്നാലെയാണ് രാജഗോപാലിനെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. ഇയാൾക്കെതിരെ ഗുണ്ടാആക്ടും ചുമത്തിയിട്ടുണ്ട്. നിലവിൽ ജയിലിലാണ് ഇയാൾ.
അതേസമയം കോഴിക്കോട് സ്കൂളിന്റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതൻ നഗ്നനതാ പ്രദർശനം നടത്തി. മീഞ്ചന്ത ഗവ. ഹൈസ്കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺലൈൻ ക്ലാസിലാണ് അജ്ഞാതന്‍ നുഴഞ്ഞുകയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഓൺലൈൻ ക്ലാസ് നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam