
ലഖ്നൗ: ഉത്തർപ്രദേശിൽ പ്രയാഗ് രാജില്‍ പരാതി നൽകാനെത്തിയ ദലിത് യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം. തന്നെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാക്കൾക്കെതിരായി പരാതി നൽകാനായി ജംഗായി പോലീസ് ഔട്ട്പോസ്റ്റിലെത്തിയതായിരുന്നു യുവതി. ഔട്ട്പോസ്റ്റ് ചുമതലയുള്ള എസ് ഐ സുധീർ കുമാർ പാണ്ഡേ യുവാക്കളെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി തുടർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സെപ്റ്റംബർ 21നാണ് സംഭവം. അന്വേഷണ വിധേയമായി ഉദ്ദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു. ഇയാൾ ഒളിവിലാണ്. കേസിൽ അന്വേഷണം പുരോമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam