
രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് പൊളിച്ച് പൊലീസ്. മിസോറാമിലെ ഛാംപെയില്‍ ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ല്‍ അധികം അപൂര്‍വ്വയിനം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളെ മ്യാന്‍മറില്‍ നിന്ന് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
മിസോറാം പൊലീസും എക്സൈസും നാര്‍ക്കോടിക് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരില്‍ മ്യാന്‍മറിലേയും ഇന്ത്യയിലേയും ആളുകളുണ്ട്. രണ്ട് ബൊലേറോകളിലും ഒരു സ്കോര്‍പിയോയിലുമായാണ് മൃഗങ്ങളെ കടത്തിക്കൊണ്ട് വന്നത്. കൂടുകളിലും ബോക്സുകളിലും അടച്ച നിലയിലായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്.
30 ആമകള്‍, 2 മാര്‍മോസെറ്റ് കുരങ്ങന്മാര്‍, രണ്ട് കുരങ്ങന്മാര്‍. 22 പെരുമ്പാമ്പുകള്‍, 18 പ്രത്യേകയിനം വലിയ പല്ലികള്‍, 55 മുതലക്കുഞ്ഞുങ്ങള്‍, ആല്‍ബിനോ വല്ലബി, പൂച്ചകള്‍, പക്ഷികള്‍, അടക്കമുള്ളവയെയാണ് രക്ഷിച്ചത്. കഴിഞ്ഞ മാസം 40 വന്യജീവികളെയാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോരുന്നതിനിടയില്‍ അസമില്‍ രക്ഷിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam