
കോട്ടയം : ഈരാറ്റുപേട്ട നടക്കൽ പത്താഴപ്പടിയിൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടിൽ മാലിന്യം തള്ളിയ സംഭവം നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചേർത്തല തൈക്കൽ സ്വദേശി സനൽകുമാർ, കടക്കരപ്പള്ളി സ്വദേശി ശ്യാംകുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒക്ടോബർ 30, 31 തീയതികളിൽ രാത്രിയിലാണ് മാലിന്യം തോട്ടിൽ നിക്ഷേപിച്ചത്.
ടാങ്കർ ലോറിയിൽ കൊണ്ടുവന്ന സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിലേക്ക് തള്ളുകയായിരുന്നു. നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് തന്നെ പൊലീസിൽ പരാതി നൽകി. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഈരാറ്റുപേട്ട നടയ്ക്കലുള്ള സ്വകാര്യ ലോഡ്ജിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് കക്കൂസ് മാലിന്യം കയറ്റിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇരുവരെയും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam