
ദില്ലി: കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ദില്ലിയില്‍ നിന്നുള്ള വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ ഉടന്‍ പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നില്‍ വച്ച് വിലങ്ങ് വച്ചായിരുന്നു പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. മുംബൈ സ്വദേശിയാണ് ഇയാള്‍.
മധ്യവയസ്കനായ പൈലറ്റ് വിമാനത്തിന്‍റെ ഫസ്റ്റ് ഓഫീസറായിരുന്നു. യുഎസിലേക്ക് നിരന്തരം വിമാനം പറത്താറുണ്ട്. അമേരിക്കയിലെ നിയമ പ്രകാരം രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റും യാത്രക്കാരുമടക്കമുള്ളവരുടെ വിവരങ്ങള്‍ വിമാനം പുറപ്പെട്ട് 15 മിനുട്ടിനകം യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന് കൈമാറണം.
നേരത്തെ പലതവണ അമേരിക്കയിലെത്തിയ പൈലറ്റ് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചും മറ്റും കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച് അടുത്ത വട്ടം അമേരിക്കയിലെത്താന്‍ കാത്തിരിക്കുകയായിരുന്നു എഫ്ബിഐ. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും വിസ റദ്ദാക്കുകയും ചെയ്തു. ഇനി പൈലറ്റിന് യുഎസ് സന്ദര്‍ശിക്കാനാവില്ല.
വിസ സംബന്ധിച്ച് പ്രശ്നങ്ങളാണ് യുഎസ് പൈലറ്റിനെ നാടുകടത്താന്‍ കാരണമെന്ന് വിമാനകമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു. സംഭവത്തിന് പിന്നില്‍ അശ്ലീല വീഡിയോ കണ്ടതാണെന്ന് കമ്പനി അധികൃതര്‍ അനൗദ്യോഗികമായി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam