കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

Published : Nov 14, 2019, 09:40 PM ISTUpdated : Nov 14, 2019, 09:42 PM IST
കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

Synopsis

തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലൻസിന്‍റെ പിടിയിലായത്.

തൃശൂര്‍: തൃശൂര്‍ കണിയാര്‍കോട് പാമ്പാടി വില്ലേജ് ഓഫീസര്‍ കൈകൂലി വാങ്ങുന്നതിനിടെ പിടിയില്‍. വിപിൻകുമാര്‍ എന്നയാളാണ് പിടിയിലായത്. തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലൻസിന്‍റെ പിടിയിലായത്.

നിര്‍ദ്ധന കുടുംബത്തിലെ അംഗമായ കര്‍ഷകൻ സാമ്പത്തിക പരാധീനത മൂലം വീട്ടുവളപ്പിലെ തേക്ക് മുറിക്കാൻ തീരുമാനിച്ചു. കൈവശാവകാശ രേഖയ്ക്ക് വേണ്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. ഒന്നരമാസക്കാലം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഒടുവില്‍ വില്ലേജ് ഓഫീസര്‍ 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

കൈയ്യില്‍ പണമില്ലെന്ന് അറിയിച്ചപ്പോള്‍ ഓഫീസര്‍ അസഭ്യം പറഞ്ഞതായി കര്‍ഷകൻ വ്യക്തമാക്കി. തുടര്‍ന്ന് ഇദ്ദേഹം തൃശൂര്‍ വിജിലൻസ് ഓഫീസില്‍ പരാതിയുമായെത്തി. വിജിലൻസ് ഉദ്യോഗസ്ഥര്‍ നല്‍കിയ 1500 രൂപയുമായി കര്‍ഷൻ വില്ലേജ് ഓഫീസിലെത്തി. പണം കൊടുത്ത് പുറത്തിറങ്ങിയ ഉടനെ വിജിലൻസ് സംഘം വില്ലേജ് ഓഫീസിനകത്ത് കയറി. എന്നാല്‍ എത്ര തിരഞ്ഞിട്ടും പണം കണ്ടെത്താനായില്ല. ഒടുവില്‍ ഓഫീസിലെ കടലാസ് ഗ്ലാസിനുള്ളില്‍ നിന്നും പണം കണ്ടെത്തുകയായിരുന്നു. തിരുവന്തപുരം സ്വദേശിയായ വിപിൻകുമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പാമ്പാടി വില്ലേജ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ കാറില്‍ നിന്ന് മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ