പൊലീസ് സ്റ്റേഷനിൽ അതിക്രമം, പൊലീസുകാരെ കടിച്ചു; കരിങ്കുന്നത്ത് സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Published : Mar 18, 2023, 11:53 PM ISTUpdated : Mar 18, 2023, 11:55 PM IST
പൊലീസ് സ്റ്റേഷനിൽ അതിക്രമം, പൊലീസുകാരെ കടിച്ചു; കരിങ്കുന്നത്ത് സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Synopsis

യുവാവിന്റെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തിൽ എരുമേലി സ്വദേശി ഷാജി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു.

തൊടുപുഴ: ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം. യുവാവിന്റെ പരാക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവത്തിൽ എരുമേലി സ്വദേശി ഷാജി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു.

തൊടുപുഴ - പാലാ റൂട്ടിൽ സർവീസ് നടത്തുന്ന തച്ചുപറമ്പില്‍ എന്ന ബസിലെ ജീവനക്കാരനാണ് ഷാജി. ഇതേ ബസിന് മുന്നില്‍ സര്‍വ്വീസ് നടത്തുന്ന സാവിയോ എന്ന ബസില്‍ ഇയാൾ തൊടുപുഴയില്‍ നിന്നും കയറി. ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി. ഇതോടെ ജീവനക്കാർ വിവരം കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു. കരിങ്കുന്നത്തെത്തിയപ്പോൾ പൊലീസുകാരെത്തി ഷാജിയെ പിടിച്ചുകൊണ്ടു പോയി. സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ ഇയാൾ അസഭ്യ വര്‍ഷവും ആക്രമണവും നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവാവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. ബൈജു പി ബാബുവിന്റെ കൈയ്ക്ക് പരിക്കേറ്റു. മറ്റൊരു പൊലീസുകാരനും കടിയേറ്റു. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെത്തിയാണ് ഇയാളെ കീഴടക്കിയത്. ലോക്കപ്പിലടക്കാൻ ശ്രമിച്ചപ്പോൾ തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവാവിൻറെ സുഹൃത്തുക്കളെ പൊലീസ് വിളിച്ച് വരുത്തി. ഏതാനും വര്‍ഷങ്ങളായി യുവാവ് മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. മുമ്പ് കോടതിയിൽ ഹാജരാക്കുന്നതിനിടെ മജിസ്ട്രേറ്റിനെ ആക്രമിച്ചതുൾപ്പെടെ ചിറ്റാർ സ്റ്റേഷനിൽ എട്ടു കേസുകളിലും തലയോലപ്പറമ്പിൽ ഒരു കേസിലും ഇയാൾ പ്രതിയാണ്. 

Read Also; പെരുമ്പുഴ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം; കേസെടുത്ത് പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍