ബൈക്കില്‍ സഞ്ചരിക്കവേ വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി, പിന്നാലെ ആക്രമണം

Published : May 05, 2023, 01:04 AM ISTUpdated : May 05, 2023, 01:05 AM IST
ബൈക്കില്‍ സഞ്ചരിക്കവേ വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി, പിന്നാലെ ആക്രമണം

Synopsis

ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടന്‍ അബൂബക്കര് ഹാജിയെ അക്രമിച്ചത്. ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

കണ്ണൂര്‍:  ഇരിക്കൂറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം അക്രമിച്ചു. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടന്‍ അബൂബക്കര് ഹാജിയെ അക്രമിച്ചത്. ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

ബുധനാഴ്ച രാത്രി എട്ടരയോടെ നിലാമുറ്റം പളളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് അബൂബക്കര്‍ ഹാജിക്ക് നേരെ അക്രമമുണ്ടായത്. ബൈത്തുറഹ്മ റോഡില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം അബൂബക്കര് ഹാജിയുടെ കണ്ണില്‍ മുളകു പൊടി വിതറുകയായിരുന്നു. ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അബൂബക്കർ ഹാജി ബഹളം വച്ചതോടെ അക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

 തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ അബൂബക്കര്‍ ഹാജി ചികിത്സ തേടി. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം തുടങ്ങി.കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല.

Read Also: ഓൺലൈൻ ട്രിപ്പ് എടുത്തു കാത്തിരുന്നു; ഊബർ ടാക്സി ഡ്രൈവർക്ക് നേരിടേണ്ടിവന്നത് ക്രൂരമർദ്ദനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍