
പട്‍ന: ബീഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ പ്രതി തീകൊളുത്തിയ യുവതി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് 23കാരിയായ യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഈ മാസം ഏഴിനാണ് യുവതിക്കു നേരെ ബലാത്സംഗശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെ അമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ്. അവര്‍ ജോലിക്കു പോയ സമയത്ത് ഈ യുവതിയും ബന്ധുക്കളായ രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഈ സമയത്താണ് ഗ്രാമമുഖ്യന്‍റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലേക്കെത്തിയത്. ബലാത്സംഗശ്രമം ചെറുത്തതോടെ വീട്ടില്‍ കന്നാസിലുണ്ടായിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam