മൊബൈൽ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു; ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച് യുവതി, കേസെടുത്തു

Published : May 31, 2024, 12:57 PM ISTUpdated : May 31, 2024, 01:02 PM IST
മൊബൈൽ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു; ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ച് യുവതി, കേസെടുത്തു

Synopsis

പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ 14 വയസ്സുകാരനായ മകനെയും യുവതി മർദിച്ചെന്ന് പൊലീസ് പറയുന്നു

ലഖ്നൌ: തന്‍റെ മൊബൈൽ ഫോണ്‍ എടുത്ത് ഒളിപ്പിച്ച് വെച്ചതിന് ഭർത്താവിനെ ഷോക്കടിപ്പിച്ച് യുവതി. ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ് ഫോണ്‍ എടുത്ത് മാറ്റിവെച്ചത്. തുടർന്ന് 33 കാരിയായ യുവതി ഭർത്താവിനെ മയക്കി കട്ടിലിൽ കെട്ടിയിട്ട് മർദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ 14 വയസ്സുകാരനായ മകനെയും യുവതി മർദിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.

ബേബി സിംഗ് യാദവ് എന്ന യുവതിക്കെതിരെ ഭർത്താവ് പ്രദീപ് സിംഗാണ് പരാതി നൽകിയത്. പ്രദീപ് സിംഗ് സൈഫായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബേബി സിംഗ് പതിവായി എല്ലാ ദിവസവും മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. താൻ എതിർക്കുകയും ഭാര്യയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. വീട്ടുകാർ പറഞ്ഞതനുസരിച്ച് മൊബൈൽ ഫോൺ എടുത്തു മാറ്റുകയായിരുന്നുവെന്നും പ്രദീപ് സിംഗ് പറയുന്നു. ഇതോടെ രോഷാകുലയായ ഭാര്യ തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ മയക്കിക്കിടത്തി കെട്ടിയിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ടടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ രക്ഷിക്കാൻ ശ്രമിച്ച മകനും മർദനമേറ്റെന്ന് പ്രദീപ് സിംഗ് പറഞ്ഞു. 

യുവതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 328 (മുറിവേൽപ്പിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കിഷ്നി പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ അനിൽ കുമാർ പറഞ്ഞു. യുവതി നിലവിൽ ഒളിവിലാണ്.

11 കുപ്പികള്‍, വില 3000 രൂപ വീതം; ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‍ലെറ്റിൽ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ