അവിഹിത ബന്ധം ആരോപിച്ച് യുവതിയെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

By Web TeamFirst Published Jun 19, 2021, 3:18 PM IST
Highlights

വാഹ മോചിതയായിരുന്നുവെങ്കിലും രത്നകുമാരിയോട് ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപോകാനായി അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ആന്ധ്രാപ്രദേശ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി.  ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ആണ് 35 കാരിയായ യുവതിയെ  ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കൃഷ്ണ ജില്ലയിലെ എതുരു ഗ്രാമത്തില്‍ താമസിക്കുന്ന രത്നകുമാരിയാണ് കൊല്ലപ്പെട്ടത്. 

അയല്‍വാസികള്‍ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഒന്നര വർഷം മുമ്പ് വിവാഹമോചിതയായ   രത്‌നകുമാരി എതുരു ഗ്രാമത്തിലുള്ള തന്‍റെ അമ്മയുടെ  കൂടെയായിരുന്നു താമസിച്ചിരുന്നത്. ഒന്‍പതു വര്‍‌ഷം മുന്നെയാണ് രത്കുമാരി വിവാഹിതയായത്. വിവാഹ മോചിതയായിരുന്നുവെങ്കിലും രത്നകുമാരിയോട് ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപോകാനായി അമ്മയും ബന്ധുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

എന്നാല്‍, രത്നകുമാരി മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത ബന്ധുക്കള്‍ യുവതിയുമായി നിരന്തരം വഴക്കട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും യുവതിയും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ രത്നകുമാരിയെ അമ്മയും  സഹോദരിയും സഹോദരിയുടെ മകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം അമ്മയും ബന്ധുക്കളും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!