താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമോ,'അമ്മ'യുടെ തീരുമാനം വൈകും

By Web TeamFirst Published Jun 7, 2020, 11:42 AM IST
Highlights

ഭാരവാഹികളിൽ പലരും സംസ്ഥാനത്തിന് പുറത്താണുളളത്. എല്ലാവരുടേയും അഭിപ്രായം കേൾക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് അമ്മ നേതൃത്വം

കൊച്ചി: കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തില്‍ താരസംഘടന 'അമ്മ'യുടെ തീരുമാനം വൈകും. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജനറൽ ബോഡി എന്ന് ചേരാനാകുമെന്നതില്‍ വ്യക്തതയില്ല. ഭാരവാഹികളിൽ പലരും സംസ്ഥാനത്തിന് പുറത്താണുളളത്. എല്ലാവരുടേയും അഭിപ്രായം കേൾക്കാതെ തീരുമാനമെടുക്കാനാവില്ലെന്നും അമ്മ നേതൃത്വം അറിയിച്ചു. 

മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തയച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികരണം അറിയിക്കണമെന്നാണ് കത്തിലുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 ഉണ്ടാക്കിയത്. തിയേറ്ററുകള്‍ എന്ന് തുറക്കുമെന്ന് അറിയില്ല, തുറന്നാലും എത്രത്തോളം ആളുകള്‍ വരുമെന്നതും പ്രതിസന്ധിയാണ്. സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകളില്‍ വലിയ കുറവുണ്ടാകും.

താരങ്ങളുടെ പ്രതിഫലം കുറയ്ക്കൽ: പിന്തുണച്ച് ഫെഫ്ക, അമ്മയുടെ തീരുമാനം നിർണായകം

ഈ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തില്‍ ആവശ്യപ്പെടുന്നത്. നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായമാണെന്ന നിലപാടിലാണ് ഫെഫ്ക. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 25 മുതല്‍ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ താല്‍പര്യം.

click me!