Tadap trailer : ആക്ഷൻ- റൊമാന്റിക് ഹീറോപ്പട്ടത്തിനായി സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ, 'തഡപ്' പുതിയ ട്രെയിലര്‍

Web Desk   | Asianet News
Published : Nov 29, 2021, 05:25 PM IST
Tadap trailer : ആക്ഷൻ- റൊമാന്റിക് ഹീറോപ്പട്ടത്തിനായി സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ, 'തഡപ്' പുതിയ ട്രെയിലര്‍

Synopsis

സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ ആദ്യമായി നായകനാകുകയാണ് 'തഡപി'ലൂടെ.

സുനില്‍ ഷെട്ടിയുടെ (Sunil Shetty) മകൻ അഹൻ ഷെട്ടി (Ahan Shetty) ആദ്യമായി നായകനാകുന്ന ചിത്രമാണ് 'തഡപ്' (Tadap). മിലന്‍ ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രമാണ് 'തഡപ്'. അഹാന്‍ ഷെട്ടിയുടെ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

'തഡപ്' എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.  വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം 'ആര്‍എക്സ് 100'ന്‍റെ റീമേക്ക് ആണ് 
'തഡപ്'. രാഗുല്‍ ധരുമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  രാജേഷ് ജി പാണ്ഡെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍‍മെന്‍റ് പ്രൊഡക്ഷന്‍റെ ബാനറില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് സഹ നിര്‍മ്മാതാക്കള്‍. പ്രീതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടത്.

അഹാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഇഷാന എന്നാണ്. വിദേശത്തുനിന്നെത്തുന്ന റമീസ (താര സുതരിയ) യുമായി അടുക്കുന്നതോടെ ഇരുവര്‍ക്കുമിടയിലെ മനോഹരമായ പ്രണയം ആരംഭിക്കുകയാണ്. പക്ഷേ അപ്രതീക്ഷിതത്വങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ആ അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കഥ പറയുന്ന 'തഡപ്' വെള്ളിയാഴ്‍ച തിയറ്ററുകളിലെത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേന്ദ്ര കഥാപാത്രമായി നിഖില വിമല്‍; 'പെണ്ണ് കേസ്' ജനുവരി 16 ന്
'കര്‍മ്മയോദ്ധയുടേത് അപഹരിച്ച തിരക്കഥ'; മേജര്‍ രവി അടക്കമുള്ളവര്‍ 30 ലക്ഷം നഷ്ടപരിഹാരം നല്‍കണം