
ധനുഷിന് ഇത് വിജയ കാലമാണ്. തൊട്ടതൊക്കെ പൊന്നാക്കി എന്നും പ്രേക്ഷകരുടെ സജീവ ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കാൻ ധനുഷിന് ആകുന്നുണ്ട്. 'തിരുച്ചിദ്രമ്പലം' എന്ന ചിത്രം ധനുഷിന്റേതായി തിയറ്ററുകളില്‍ ആളെക്കൂട്ടി പ്രദര്‍ശനം തുടരുകയാണ്. സഹോദരന്റെ സംവിധാനത്തിലുള്ള 'നാനേ വരുവേൻ' റിലീസിന് തയ്യാറെടുക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും ധനുഷിന്റേതായി പുറത്തുവരികയാണ്.
ധനുഷിന്റെ ആരാധകരെ ആവേശത്തിലാക്കിയ പ്രഖ്യാപനമായിരുന്നു 'ക്യാപ്റ്റൻ മില്ലെറി'ന്റേത്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ആരാധകരെ ആവേശത്തിലാക്കി. 'ക്യാപ്റ്റൻ മില്ലെറി'ന്റെ ചിത്രീകരണം തുടങ്ങുകയാണ്. ഒക്ടോബര്‍ ഏഴിന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും 'ക്യാപ്റ്റൻ മില്ലെര്‍'. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള 'നാനേ വരുവേന്റെ' റിലീസ് തിയ്യതി പുറത്തുവിടുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം 'തിരുച്ചിദ്രമ്പലം' സംവിധാനം ചെയ്‍തത് മിത്രൻ ജവഹറാണ്. മിത്രൻ ജവഹര്‍ തന്നെ തിരക്കഥയും എഴുതിയ ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.ഓം പ്രകാശാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് ചിത്രത്തിന്റെ വിതരണം. ഒരിടവേളയ്‍ക്ക് ശേഷം ധനുഷ് നായകനായി തിയറ്ററുകളില്‍ എത്തിയ ചിത്രവുമാണ് 'തിരുച്ചിദ്രമ്പലം'.
Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ