KPAC Lalitha : 'ലളിത ചേച്ചി ഇല്ലെങ്കിൽ പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ല', കെപിഎസി ലളിതയുടെ ഓർമ്മകളിൽ കമൽ

Published : Feb 23, 2022, 12:21 AM ISTUpdated : Feb 23, 2022, 12:23 AM IST
KPAC Lalitha : 'ലളിത ചേച്ചി ഇല്ലെങ്കിൽ പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ല', കെപിഎസി ലളിതയുടെ ഓർമ്മകളിൽ കമൽ

Synopsis

ഏത് തലമുറയോട് ചോദിച്ചാലും അവർക്കെല്ലാം കെപിഎസി ലളിതയോട് അത്മബന്ധമുണ്ടാകും. പുതിയ തലമുറയോടൊപ്പവും അഭിനയിച്ചാണ് അവർ അരങ്ങൊഴിയുന്നത്.

മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ (KPAC Lalitha) വിയോഗമെന്ന് സംവിധായകൻ കമൽ (Kamal.  മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. അഭിനയിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രമേതെന്നെ എടുത്ത് പറയാനാകില്ല, കാരണം ഓരോന്നും അത്രയും മികച്ചതാണ്. പുരസ്കാരങ്ങൾക്കപ്പുറം മലയാളി ഹൃദയങ്ങളിൽ അവരുടെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചു.

സഹസംവിധായകനായ കാലം മുതലുള്ള വ്യക്തിപരമായ അടുപ്പമാണ് കെപിഎസി ലളിതയോടെന്നും അദ്ദേഹം ഓർമ്മിച്ചു. ഏത് തലമുറയോട് ചോദിച്ചാലും അവർക്കെല്ലാം കെപിഎസി ലളിതയോട് അത്മബന്ധമുണ്ടാകും. പുതിയ തലമുറയോടൊപ്പവും അഭിനയിച്ചാണ് അവർ അരങ്ങൊഴിയുന്നത്. അതുപോലൊരാൾ ഇനിയില്ല.  കഥാപാത്രങ്ങളുടെ തനിമ, ശരീരഭാഷ, ശബ്ദം എന്നിവകൊണ്ടെല്ലാം വിസ്മയിപ്പിച്ച അഭിനേത്രിയാണ് കെപിഎസി ലളിതയെന്നും കമൽ പറഞ്ഞു.

പകരം വയ്ക്കാനാളില്ലാത്ത വിധം അഭിനയംകൊണ്ട് മലയാള സിനിമയിൽ തിളങ്ങി കെപിഎസി ലളിത. ഒരു കഥാപാത്രം ചെയ്യാൻ അവരെ തീരുമാനിച്ചാൽ, സംവിധായകനോ തിരക്കഥാകൃത്തിനോ ആ കഥാപാത്രത്തിനായി പകരം മറ്റൊരാളെ കണ്ടെത്താനാകില്ല. എന്തെങ്കിലും അസൌകര്യംകൊണ്ട് ലളിത അഭിനയിച്ചില്ലെങ്കിൽ ആ കഥാപാത്രത്തെ തന്നെ ഒഴിവാക്കേണ്ടി വരുമെന്നും കമൽ ഓർത്തെടുത്തു.

തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. വൈകിട്ട വീട്ടുവളപ്പിൽ സംസ്കാരം നടക്കും. 

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ സഹനടിക്കുള്ള ദേശീയ അവാർഡ്  ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി.  കെ എസ് സേതുമാധവന്റെ  കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ​ഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.  കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. 

മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും  ഭാർഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ്കേ രളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്.  പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേർത്തു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാഴ്ചയുടെ പൂരത്തിന് കൊടിയേറ്റം; ഐഎഫ്എഫ്കെ 30-ാം പതിപ്പിന് ആരംഭം
തലസ്ഥാനത്ത് ഇനി സിനിമാപ്പൂരം; ഐഎഫ്എഫ്കെയുടെ 30-ാം എഡിഷന് പ്രൗഢഗംഭീരമായ തുടക്കം