'സ്വപ്‍നം കാണാൻ പഠിപ്പിച്ച അച്ഛൻ', ഫോട്ടോയും കുറിപ്പുമായി ദുര്‍ഗാ കൃഷ്‍ണ

Web Desk   | Asianet News
Published : Apr 17, 2021, 07:26 PM IST
'സ്വപ്‍നം കാണാൻ പഠിപ്പിച്ച അച്ഛൻ', ഫോട്ടോയും കുറിപ്പുമായി ദുര്‍ഗാ കൃഷ്‍ണ

Synopsis

അച്ഛനുമൊപ്പമുള്ള ഫോട്ടോയും കുറിപ്പുമായും ദുര്‍ഗാ കൃഷ്‍ണ.

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനായികയാണ് ദുര്‍ഗാ കൃഷ്‍ണ. ദുര്‍ഗാ കൃഷ്‍ണയും അര്‍ജുൻ രവീന്ദ്രനും തമ്മിലുള്ള വിവാഹം അടുത്തിടയാണ് ഗുരുവയാര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നത്. ദുര്‍ഗ കൃഷ്‍ണ വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ദുര്‍ഗാ കൃഷ്‍ണയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ദുര്‍ഗാ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛന് ഒപ്പമുള്ള ദുര്‍ഗാ കൃഷ്‍ണയുടെ ഫോട്ോടയാണ് ഇത്.

മനസ്സ് തുറന്നൊന്നു ചിരിക്കാൻ കഴിയുന്ന ഏതൊരു പെൺകുട്ടിക്കു പിന്നിലും മകളെ സ്വപ്‍നം കാണാൻ പഠിപ്പിച്ച ഒരച്ഛനുണ്ടാകും. എന്നും ഈ അച്ഛന്റെ കിങ്ങിണി കുട്ടി ഒരുപാട് സ്നേഹം എന്നാണ് ദുര്‍ഗാ കൃഷ്‍ണ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദുര്‍ഗാ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ദുര്‍ഗാ കൃഷ്‍ണയും അച്ഛനും ഒന്നിച്ചുള്ള ഫോട്ടോയും ഹിറ്റായിരിക്കുകയാണ്.

പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നും നേരത്തെ തന്നെ ദുര്‍ഗാ കൃഷ്‍ണ അറിയിച്ചിരുന്നു. കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുൻ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്‍ണ ഷെയര്‍ ചെയ്‍തിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്‍ണ പറഞ്ഞിരുന്നു. ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്.

അര്‍ജുൻ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയപോഴും പ്രണയത്തിന്റെ സൂചനയായി അത് എല്ലാവരും കണ്ടിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ