'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും വീണ്ടും; 'ഇരുള്‍' കുട്ടിക്കാനത്ത് ആരംഭിച്ചു

Published : Sep 16, 2020, 10:50 AM ISTUpdated : Mar 18, 2021, 11:41 AM IST
'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും വീണ്ടും; 'ഇരുള്‍' കുട്ടിക്കാനത്ത് ആരംഭിച്ചു

Synopsis

നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

കൊവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച് ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ സിനിമയായിരുന്നു 'സി യു സൂണ്‍'. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദര്‍ശന രാജേന്ദ്രന്‍ എന്ന യുവനടി ആയിരുന്നു. ഇപ്പോഴിതാ സി യു സൂണിനു ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമ വരുന്നു. 'ഇരുള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു.

നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഫഹദിന്‍റെ ഒരു സിനിമയുമുണ്ട്. മഹേഷ് നാരായണന്‍റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ 'മാലിക്' ആണ് ചിത്രം. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിന്‍റെ വിവിധ പ്രായം അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍ ഫഹദ്. ഇതിനായി 15 കിലോ ശരീരഭാരവും കുറച്ചിരുന്നു അദ്ദേഹം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും
30-ാം ചലച്ചിത്രമേള, പങ്കെടുത്തത് 25 വർഷം; കാൽനൂറ്റാണ്ടിന്റെ സിനിമാസ്വാദനവുമായി 'ഫിൽമി കപ്പിൾ'