'ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുതെന്ന് എന്നും പറയുമായിരുന്നു', അന്തരിച്ച അമ്മാവനെ കുറിച്ച് ശ്വേതാ മേനോൻ

By Web TeamFirst Published May 13, 2021, 10:46 AM IST
Highlights

സ്‍ത്രീ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് എന്നും പറയുമായിരുന്നുവെന്ന് ശ്വേതാ മേനോൻ.
 

അമ്മാവന്റെ മരണവാര്‍ത്തയറിയിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി നടി ശ്വേതാ മേനോൻ. അമ്മാമ എന്ന് വിളിക്കുന്ന എം പി നാരായണമേനോൻ ഒരു സൈനികനായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാമല്ലെമായിരുന്നു അമ്മാമ്മ. സ്‍ത്രീകളുടെ ജീവിതത്തില്‍  സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും ശ്വേതേ മേനോൻ പറയുന്നു.

ശ്വേതാ മേനോന്റെ കുറിപ്പ്

എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠൻ) ശ്രീ എംപി നാരായണമേനോൻ (മുടവങ്കാട്ടിൽ പുത്തൻവീട്ടിൽ നാരായണമേനോൻ) ഇന്ന് രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയി!!
ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ,

അദ്ദേഹം ഒരു സൈനികനായിരുന്നു, ഞങ്ങളുടെ വലിയ കുടുംബത്തിന്റെ  തൂണായിരുന്നു. സ്‍ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. നിങ്ങൾ ഒരു പെൺകുട്ടിയായതുകൊണ്ട് നിങ്ങൾ വീട്ടിൽ ഇരിക്കണമെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ കരിയർ, പണം,  നിങ്ങളുടെ സ്വന്തം നിലപാട് / അഭിപ്രായം എന്നിവ ഉണ്ടാക്കേണ്ടതുണ്ട്. ഒരാളുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നതാണ് പ്രധാനം. ഞാൻ ഒരു ചെറിയ പെൺകുട്ടിയായിരിക്കുമ്പോൾ അദ്ദേഹം എന്നോട് പറയുമായിരുന്നു.

അദ്ദേഹത്തിന്റെ എല്ലാ ഉപദേശങ്ങളും ഞാൻ ശ്രദ്ധിക്കുകയും അത് മനസിലാക്കുകയും ചെയ്യാറുണ്ടായിരുന്നു.

നിങ്ങൾ എവിടെയായിരുന്നാലും അമ്മമ്മയെ മിസ് ചെയ്യും.

ഞങ്ങളെ അനുഗ്രഹിക്കുക, നിങ്ങൾ എല്ലാവരേയും കാണുന്നുണ്ടെന്ന് എനിക്കറിയാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!