
മലയാളത്തിന്‍റെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിൽ. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്.
രജനികാന്തിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷം മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. "ഈ അത്ഭുതകരമായ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്", എന്നാണ് മഞ്ജു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്. അതേസമയം, ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടാകുമോ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്. ചിത്രത്തില്‍ നടന്‍ ഉണ്ടായേക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും തലൈവര്‍ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയിൽ ലീഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനുരുദ്ധ് ആണ്. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
താര പരിവേഷമില്ലാതെ അമ്പലത്തിലിരുന്ന് രജനി; യാചകനെന്ന് കരുതി ഭിക്ഷ നൽകി സ്ത്രീ, പിന്നീട് നടന്നത്..
അതേസമയം, മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമയാണ് തലൈവർ 170. ധനുഷ് നായകനായി എത്തിയ അസുൻ എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. പിന്നാലെ അജിത് നായകനായി എത്തിയ തുനിവിലും മഞ്ജു ഭാഗമായി. നിലവിൽ ആര്യ-ഗൗതം കാർത്തികിന്റെ മിസ്റ്റർ എക്‌സ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ ആയിഷ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നെല്‍സല്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിന്‍റെ മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ