
പുതുവര്‍ഷത്തില്‍ മലയാള സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ യുഎസ്‍പി.ശാരീരികമായി കരുത്തനായ വാലിബനുവേണ്ടി മോഹന്‍ലാല്‍ കാര്യമായി അധ്വാനിച്ചിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്‍റെ ട്രെയ്‍ലര്‍ ആയ ഡോ. ജെയ്സണ്‍ പോള്‍സണ്‍.
ഈ സിനിമ വന്ന സമയത്തുതന്നെ മോഹന്‍ലാല്‍ തന്നോട് അതിന് വേണ്ടിവരുന്ന ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ജെയ്സണ്‍ പറയുന്നു. "മലൈക്കോട്ടൈ വാലിബന്‍ പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷം പല ആളുകളും എനിക്ക് മെസേജ് അയച്ചു. ലാലേട്ടന്‍റെ ലുക്ക് ഗംഭീരമാണെന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നുമൊക്കെ പറഞ്ഞുകൊണ്ട്. അത് സത്യം തന്നെയാണ്. ആയിരക്കണക്കിന് മെസേജ് വന്നപ്പോഴാണ് അതേക്കുറിച്ച് എല്ലാവരോടും പറയാമെന്ന് കരുതിയത്. ഒന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ സിനിമ വന്നത്. അപ്പോള്‍ത്തന്നെ ലാലേട്ടന്‍ എന്നോട് പറഞ്ഞു. ഒരു പ്രത്യേക കാരണത്താല്‍ അദ്ദേഹത്തിന് വ്യായാമം ചെയ്യാന്‍ അപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും എനിക്ക് പറയാനാവില്ല", ജെയ്സണ്‍ പറയുന്നു.
"പക്ഷേ ലാലേട്ടന്‍ അവിടെനിന്ന് എടുത്ത ഒരു തീരുമാനമുണ്ട്. നാല് ഡികളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. തീരുമാനം (ഡിസിഷന്‍), ദൃഢനിശ്ചയം (ഡിറ്റര്‍മിനേഷന്‍), അച്ചടക്കം (ഡിസിപ്ലിന്‍), നിറവേറ്റല്‍ (ഡെലിവര്‍). അതാണ് ആ പോസ്റ്ററുകളില്‍ നിങ്ങള്‍ കാണുന്നത്. അവിശ്വസനീയമാണ് അത്. ലണ്ടനിലായാലും മൊറോക്കോയിലായാലും രാജസ്ഥാന്‍, ദില്ലി, മുംബൈ, ചെന്നൈ, കേരളം എവിടെ ആയിരുന്നാലും എല്ലാ ദിവസവും ഒരു ജിമ്മില്‍ പോയി രണ്ടും മൂന്നും മണിക്കൂര്‍ വര്‍ക്കൌട്ട് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. രാവിലെ ആയാലും വൈകിട്ട് ആയാലും സമയം പോലെ അതദ്ദേഹം ചെയ്തു. തീരുമാനിച്ചത് നടപ്പാക്കി", ജെയ്സണ്‍ പറയുന്നു. വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ചിത്രത്തിന്‍റെ റിലീസ് ജനുവരി 25 ന് ആണ്.
ALSO READ : പ്രതിഫലം 528 കോടി, കളക്ഷന്‍ അഞ്ചിരട്ടി! ഇന്ത്യന്‍ സിനിമയിലെ മാന്‍ ഓഫ് ദി ഇയര്‍ ആ താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം