മോഹൻലാലിനായി ആലോചിച്ച ആ കഥയ്‍ക്ക് മറ്റൊന്നിനോട് സാമ്യം, പിന്നീട് സംഭവിച്ചത്?

Published : Jun 06, 2025, 10:31 AM IST
Mohanlal

Synopsis

മോഹൻലാലിന്റെ ആലോചിച്ച ഒരു കഥയ്‍ക്ക് മറ്റൊന്നിന് സാമ്യമുണ്ടായപ്പോള്‍ തോന്നിയ ആലോചനയില്‍ നിന്നാണ് മറ്റൊരു ഹിറ്റ് പിറന്നത്.

മോഹൻലാലിന്റെ എക്കാലത്തെ മികച്ച സിനിമകളുടെ തിരക്കഥാകൃത്താണ് ലോഹിതദാസ്. ലോഹിതദാസ് എഴുതിയ ഭരതം എന്ന സിനിമയിലെ കഥാപാത്രം മോഹൻലാലിന്റെ മികച്ച ഒരു വേഷവുമാണ്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ലോഹിതദാസ് തിരക്കഥ എഴുതിയതായിരുന്നു ഭരതത്തിന്റേത്. മോഹൻലാലിനെ നായകനായി ലോഹിതദാസ് ആലോചിച്ച കഥയുമായി വലിയ സാമ്യമുള്ള മറ്റൊരു മലയാള സിനിമ റിലീസിന് തയ്യാറാകുന്നു എന്ന് അറിഞ്ഞ സാഹചര്യത്തില്‍ എഴുതിയതായിരുന്നു ഭരതം.

സുഹൃത്തുക്കളെപ്പോലെ കഴിയുന്ന അച്ഛന്റെയും മകന്റെയും കഥയായിരുന്നു നെടുമുടി വേണുവിനെയും മോഹൻലാലിനെയും മനസില്‍ കണ്ട് ലോഹിതദാസ് എഴുതിയത്. പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് അടുത്തിടെ ഒരു പൈങ്കിളിക്കഥയെന്ന സിനിമയ്‍ക്കായി വര്‍ക്ക് ചെയ്‍തിരുന്നു എന്നും അതിന്റെ പ്രമേയം ഇത് തന്നെയാണ് സഹ സംവിധായകൻ ജോസ് തോമസ് പറയുന്നത്. സാരമില്ല നമുക്ക് മറ്റൊരു കഥ സിനിമയ്‍ക്കായി ആലോചിക്കാം എന്ന് നിര്‍മാതാവുമായ മോഹൻലാല്‍ ലോഹിതദാസിനോടും സംവിധായകൻ സിബി മലയിലിനോടും പറഞ്ഞു.

എന്നാല്‍ ലോഹിതദാസ് പിൻമാറാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് മുമ്പ് ആലോചിച്ച ഒരു കഥ മോഹൻലാലിനെ കേള്‍പ്പിക്കുന്നത്. അതായിരുന്നു ഭരതം. പെട്ടെന്ന് എഴുതിയ ഒരു കഥയായിട്ടും സിനിമ വമ്പൻ ഹിറ്റാകുകയും മോഹൻലാലിന് മികച്ച നടനും യേശുദാസ് മികച്ച ഗായകനുമായി ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും രവീന്ദ്രൻ മാഷിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിക്കുകയും ചെയ്‍തു.

എന്നാല്‍ മോഹൻലാലിനായി ആലോചിച്ച ആ കഥ ലോഹിതദാസ് ഉപേക്ഷിച്ചിരുന്നില്ല. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ മോഹൻലാലിനായി ആലോചിച്ച ആ പഴയ കഥയില്‍ നിന്ന് രൂപപ്പെടുത്തിയതായിരുന്നു. അച്ഛനായി തിലകൻ വേഷമിട്ടപ്പോള്‍ ജയറാം മകനായും വീണ്ടും ചില വീട്ടുകാര്യങ്ങളിലെത്തി. സംവിധാനം സത്യൻ അന്തിക്കാടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ