"എമ്പുരാൻ വിവാദങ്ങൾ എന്നെ ബാധിച്ചിട്ടില്ല..": പൃഥ്വിരാജ്

Published : Nov 16, 2025, 12:25 PM IST
Prithviraj Sukumaran

Synopsis

'എമ്പുരാൻ' വിവാദങ്ങളിലും 'ആടുജീവിത'ത്തിന് പുരസ്‌കാരം ലഭിക്കാത്തതിലും പ്രതികരിച്ച് പൃഥ്വിരാജ്. ആരെയും പ്രകോപിപ്പിക്കാനല്ല സിനിമ ചെയ്യുന്നതെന്നും പുരസ്‌കാരം ജൂറിയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിൽ ഈ വർഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'എമ്പുരാൻ'. വമ്പൻ ക്യാൻവാസിൽ എത്തിയ ചിത്രം ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. കൂടാതെ സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച് നിരവധി വിവാദങ്ങളും റിലീസിന് ശേഷം ചിത്രത്തിലെ ചില ഭാഗങ്ങൾ റീ സെൻസർ ചെയ്യേണ്ടിയും വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

സിനിമ തിയേറ്ററിൽ എത്തിയതോടെ തന്റെ ജോലി കഴിഞ്ഞുവെന്നും. താൻ സിനിമ ചെയ്യുന്നത് ആരെയും ചൊടിപ്പിക്കാൻ അല്ലെന്നും പൃഥ്വി പറയുന്നു. ആടുജീവിതം സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തത് സംബന്ധിച്ച വിവാദത്തിലും പൃഥ്വി പ്രതികരിച്ചു. ജൂറി തീരുമാനിക്കുന്നതിനല്ലേ പുരസ്‌കാരം ലഭിക്കൂവെന്നും തനിക്ക് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമമില്ലെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

അതേസമയം ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ'യാണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. നവംബർ 21ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ജി.ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ