
കൊച്ചി: ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ടെന്ന ഉല്ലാസം സിനിമയുടെ നിർമ്മാതാവിന്‍റെ ആരോപണം തള്ളി ഷെയ്ൻ നിഗം. ഈ സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുൻകൂർ തരാതിരുന്നിട്ടും താന്‍ സിനിമയിൽ അഭിനയിക്കുകയായിരുന്നുവെന്നും ഷെയ്ൻ പ്രതികരിച്ചു. എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോൾ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാർ കാണിച്ചു. ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.
ഡബ്ബിംഗ് തീര്‍ക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു; ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി
ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഷെയ്ൻ നിഗത്തിനെതിരെ ഉല്ലാസം സിനിമയുടെ നിർമ്മാതാവ് പരാതി നല്‍കിയത്. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഷെയ്ന്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നു പരാതിക്കാര്‍ പറയുന്നു.
കരാർ ലംഘിച്ച് മുടിമുറിച്ച് ഷെയ്ൻ നിഗം; വിവാദം കനക്കുന്നു
ഷെയ്നിനെതിരായ പരാതികള്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചര്‍ച്ച ചെയ്യുകയാണ്. വെയ്ൽ, ഉല്ലാസം സിനിമകളുമായി ബന്ധപ്പെട്ട പരാതികളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. ഷെയിനിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ