ഈ അച്ചായത്തി കൊച്ചിനെ അറിയാമോ? ശിവാനിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ ചിത്രങ്ങള്‍

Web Desk   | others
Published : Dec 27, 2019, 01:33 PM ISTUpdated : Dec 27, 2019, 10:46 PM IST
ഈ അച്ചായത്തി കൊച്ചിനെ അറിയാമോ? ശിവാനിയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷ ചിത്രങ്ങള്‍

Synopsis

ചട്ടയും മുണ്ടുമുടുത്ത് അച്ചായത്തി ലുക്കില്‍ ക്രിസ്മസ് ആഘോഷിച്ച് ശിവാനി മേനോന്‍.

കൊച്ചി: 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശിവാനി മേനോന്‍. പരമ്പരയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ശിവാനി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്‍റെ വിശേഷങ്ങളെല്ലാം ശിവാനി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ക്രിസ്മസും ന്യൂഇയറും എത്തിയപ്പോള്‍ തന്‍റെ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശിവാനി. പരമ്പരാഗത ക്രിസ്ത്യന്‍ വേഷത്തില്‍ ചട്ടയും മുണ്ടും ധരിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തന്‍റെ ആരാധകര‍്ക്ക് ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേരുന്ന ഒരു വീഡിയോയും ശിവാനി പങ്കുവച്ചിട്ടുണ്ട്. അനീഷ് ഒറിയോണ്‍ ഫോട്ടോഗ്രഫിയാണ് ശിവാനിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാന്‍റയോടൊപ്പം ചെലവിടുന്നതിന്‍റെയും ബൈബിള്‍ വായിക്കുന്നതിന്‍റെയും അടക്കം വ്യത്യസ്ത പോസുകളിലുള്ള ചിത്രങ്ങളാണ് ശിവാനി തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളായ മീന-ആനന്ദ് ദമ്പതികളുടെ ഏക മകളാണ് ശിവാനി. അക്കാദമിക്-ഇതര മേഖലകളില്‍ മിടുക്കിയാണ് ശിവാനി. തിനിക്ക് ഒരു പീഡിയാട്രീഷ്യന്‍ ആകണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ ശിവാനി മനസ് തുറന്നിരുന്നു. ഉപ്പും മുളകും എന്ന പരമ്പരിയില്‍ സ്വന്തം പേരില്‍ തന്നെയാണ് തന്‍റെ കഥാപാത്രവും ശിവാനി അവതരിപ്പിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല; 14 വർഷത്തോളം മരുന്നുകൾ കഴിക്കേണ്ടി വന്നു..; വെളിപ്പെടുത്തി ലെന
അന്ന് റൂമര്‍, ഇന്ന് കണ്‍മുന്നില്‍; സംതിംഗ് ഈസ് കുക്കിംഗ്? തെലുങ്ക് മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്