'മൂന്ന് ദിവസത്തെ തിരച്ചില്‍ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി', പരിഹസിച്ച് തപ്‍സി

By Web TeamFirst Published Mar 6, 2021, 8:28 PM IST
Highlights

വീട്ടില്‍ നടത്തിയ റെയ്‍ഡിനെതിരെ പ്രതികരിച്ച് തപ്‍സി രംഗത്ത് എത്തി.

നടി തപ്‍സിയുടെയും സംവിധായകൻ അനുരാഗ് കശ്യപിന്റെയും വീട്ടില്‍ അടുത്തിടെ ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയിരുന്നു. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലായിരുന്നു നടപടി. വിവാദവുമായിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പരിഹസിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തപ്‍സി. റെയ്‍ഡില്‍ ഒന്നും കണ്ടെടുക്കാത്തതിനെ കുറിച്ചാണ് പ്രതികരണം. അനുരാഗ് കശ്യപിന്റെ പുതിയ സിനിമയില്‍ തപ്‍സിയാണ് നായിക.

പാരീസില്‍ തന്റെ പേരില്‍ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം  പറഞ്ഞത്. 2013 ല്‍ തന്റെ വീട്ടില്‍ റെയ്‍ഡ് നടന്നിട്ടില്ലെന്നും താരം വ്യക്തമാക്കി. റെയ്‍ഡ് നടത്തിയതിനെതിരയാണ് ത്‍പസിയുടെ പ്രതികരണം. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചില്‍. തന്റെ പേരില്‍ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനല്‍ അവധി അടുത്തുവരികയാണ്.
തന്റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്‍ത് ഭാവിയിലേക്ക് സൂക്ഷിക്കാന്‍ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാന്‍ വേണ്ടെന്നു വച്ചിരുന്നു. ബഹുമാനപ്പെട്ട ഫിനാന്‍സ് മിനിസ്റ്റര്‍ പറയുന്നതു പ്രകാരം 2013 ല്‍ നടന്ന റെയ്‍ഡിനെക്കുറിച്ചുള്ള എന്റെ ഓര്‍മ എന്നുമാണ് തപ്‍സി പറഞ്ഞത്.

ദേശീയ രാഷ്ട്രീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‍സി പന്നുവും.

പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ അനുരാഗ് കശ്യപ്  പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രധാമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും പേരെടുത്ത് പലതവണ വിമര്‍ശിച്ചിട്ടുമുണ്ട്.

click me!