
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്തു. നേരത്തെ അറസ്റ്റിലായ നടൻ ദിലീപുമായി അടുപ്പമുള്ളയാളായതിനാലാണ് സിദ്ദീഖിനെയും ചോദ്യം ചെയ്തത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പിണക്കത്തിനു കാരണമായ സംഭവങ്ങള്‍ നടന്ന സ്റ്റേജ് ഷോ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ സംഘം സിദ്ദീഖില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കേസില്‍ മാപ്പുസാക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു. കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപും നടിയും തമ്മില്‍ തര്‍ക്കം നടന്ന സ്റ്റേജ് ഷോയില്‍ സിദ്ദീഖും പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിനുപുറമെ താരസംഘടനയായ 'അമ്മ'യുടെ യോഗത്തിൽ ദിലീപിന് അനുകൂലമായി സംസാരിച്ചവര്‍ ആരൊക്കെ, സ്റ്റേഷ് ഷോയ്ക്കിടെ ദിലീപും നടിയും തമ്മിൽ തര്‍ക്കമുണ്ടായപ്പോൾ ആരാണ് ഇവരെ പിടിച്ചുമാറ്റിയത് തുടങ്ങിയ കാര്യങ്ങളും പൊലീസ് സിദ്ദീഖിനോട് ചോദിച്ചു. താരനിശയ്ക്കിടെ നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്ന് ചോദ്യം ചെയ്യലിൽ സിദ്ദിഖ് സമ്മതിച്ചു. നേരത്തെ ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്ത ദിവസം, ഇവരെ അന്വേഷിച്ച് സിദ്ദീഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ അന്ന് സിദ്ദീഖിനെ പൊലീസ് അനുവദിച്ചിരുന്നില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ