
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ. ഡബ്ല്യൂ. ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ 'ചത്താ പച്ച - റിങ് ഓഫ് റൗഡീസി'ന് ബോക്സ് ഓഫീസിൽ മികച്ച തുടക്കം. ജനുവരി 23ന് രാവിലെ ആരംഭിച്ച ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, കേരളത്തിന് അകത്തും പുറത്തും വമ്പൻ പ്രകടനം ആണ് നടത്തുന്നത്. ആദ്യ ദിനം ചിത്രം നേടിയ ആഗോള ഗ്രോസ്സ് കളക്ഷൻ 7 കോടി 73 ലക്ഷം രൂപയാണ്. രണ്ടാം ദിനവും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ആദ്യ വീക്കെൻഡിൽ തന്നെ ചിത്രം റെക്കോർഡ് കലക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അൻപതോളം സ്‌ക്രീനുകളാണ് ചിത്രത്തിനായി കേരളത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ആദ്യദിനം 188ൽ കൂടുതൽ ലേറ്റ് നൈറ്റ് എക്സ്ട്രാ ഷോകളും ചിത്രം കേരളത്തിൽ കളിച്ചു. ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റർ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നത്. നിരൂപകരും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകുന്നത്. കേരളത്തിന് പുറത്ത് നിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് കുതിക്കുന്നത്.
മലയാള സിനിമാ പ്രേമികൾ ഇത് വരെ കാണാത്ത തരത്തിൽ ഉള്ള, വ്യത്യസ്തമായ ആക്ഷൻ കോമഡി ത്രില്ലർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും ഒരേ പോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതും ഈ വിജയത്തിൽ നിർണായകമായി മാറി. മുജീബ് മജീദിൻ്റെ ഗംഭീര സംഗീതവും, കലൈ കിംഗ്സൺ ഒരുക്കിയ കിടിലൻ ആക്ഷനും, ആനന്ദ് സി ചന്ദ്രൻ്റെ ദൃശ്യങ്ങളും, അഭിനേതാക്കളുടെ മികച്ച പ്രകടനവുമായി ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ആയും, ഡബ്ല്യൂ. ഡബ്ല്യൂ. ഇ ആരാധകർക്ക് ആവേശം പകരുന്ന രീതിയിലും, ത്രസിപ്പിക്കുന്ന പൂർണതയോടെയാണ് ചിത്രത്തിലെ റസ്ലിങ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ ഗംഭീര പ്രകടനമാണ് നൽകിയത്. വാൾട്ടർ എന്ന കഥാപാത്രമായി അതിഥി താരമായി എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിക്കും വലിയ കയ്യടിയാണ് ലഭിക്കുന്നത്.
സിദ്ദിഖ്, ലക്ഷ്മി മേനോൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ്.
115 ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കിയത്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് "ചത്താ പച്ച".
ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.