
തിരുവനന്തപുരം: ജിമിക്കി കമ്മിലിനെ അവലോകനം ചെയ്ത ചിന്ത ജെറോമിന്‍റെ പ്രസംഗം ജിമിക്കി കമ്മലിനെക്കാളും വൈറലായി എന്നു പറയാം. എസ്എഫ്ഐ നേതാവും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍ പേര്‍സനുമായ ചിന്ത ജെറോമാണ് ജിമിക്കി കമ്മലിന്‍റെ ത്വാതിക അവലോകനം നടത്തി ട്രോളുകള്‍ വാരിക്കൂട്ടന്നുത്. ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ജിമിക്കി കമ്മലിനെ കുറിച്ച് ചിന്ത പറഞ്ഞത്.
മലയാളത്തിലിന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മള്‍ മനസ്സിലാക്കുക. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടെയും ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോകുന്ന അച്ഛന്മാരും ഈ കേരളത്തിലില്ല. ഇനി അഥവാ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോയാല്‍ ആ ദേഷ്യത്തിന് ബ്രാന്‍ഡി എടുത്തുകുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്തു കൊണ്ട് ജിമിക്കിയും കമ്മലും ഹിറ്റായി മാറുന്നു എന്നുള്ളത്. ഇത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം' എന്നായിരുന്നു ചിന്തയുടെ പ്രസംഗം.
എന്നാല്‍ ജിമിക്കി കമ്മല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിന് പകരം ചിന്തയുടെ പ്രസംഗമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ച. സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ചിന്തയുടെ ജിമിക്കി കമ്മല്‍ പ്രസംഗത്തിന് കിട്ടികൊണ്ടിരിക്കുന്നത്. നടനും തിരക്കഥാ കൃത്തുമായ മുരളി ഗോപിയും ചിന്തയുടെ പ്രസംഗത്തെ പരിഹസിച്ച് എഫ്ബിയില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്. ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി . ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ...! എന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ