ആക്രമണം ഫേസ്ബുക്കില്‍നിന്ന് യൂടൂബിലേക്ക്; പാര്‍വ്വതിയുടെ 'മൈസ്റ്റോറി'യിലെ പാട്ടിന് ഡിസ്‍ലൈക്ക്

Published : Dec 31, 2017, 10:33 PM ISTUpdated : Oct 04, 2018, 11:39 PM IST
ആക്രമണം ഫേസ്ബുക്കില്‍നിന്ന് യൂടൂബിലേക്ക്; പാര്‍വ്വതിയുടെ 'മൈസ്റ്റോറി'യിലെ പാട്ടിന് ഡിസ്‍ലൈക്ക്

Synopsis

നടി പാര്‍വ്വതിയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ പിന്നാലെ താരത്തിന്റെ ചിത്രത്തിന് നേരെയും പ്രതിഷേധം. പാര്‍വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ പതുങ്ങി എന്ന ഗാനത്തിന് നേരെയാണ് പ്രതിഷേധം. യൂട്യൂബിലെ വീഡിയോയ്ക്ക് ഡിസ്ലൈക്ക് അടിച്ചും കമന്റിട്ടുമാണ് ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. 

3000 ലൈക്ക് ഉള്ള പാട്ടിന് ലഭിച്ച ഡിസ് ലൈക്ക് 32000 ആണ്. ഒരു ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ ഒരുക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി. എന്ന് നിന്റെ മൊയ്തീന് ശഷം പാര്‍വ്വതിയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയ്ക്ക് ഡിസ് ലൈക്ക് അടിച്ചും അക്രമണം തുടരുകയാണ്.


മമ്മൂട്ടി സിനിമ 'കസബ'യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍  കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. 

നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാർവതി സിനിമയെ കുറിച്ച് പറഞ്ഞത്. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് പേര് പറഞ്ഞത്. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ