ഞാന്‍ കരയുമ്പോള്‍ സല്‍മാന്‍ ചിരിക്കുകയായിരുന്നു

By Web DeskFirst Published Jun 15, 2017, 1:35 PM IST
Highlights

മുംബൈ: ഒരു കാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ച പ്രണയ ജോഡികള്‍, പിന്നീട് ഒന്നും പറയാതെ പിരിഞ്ഞവര്‍ അതാണ് സല്‍മാനും, കത്രീനയും.  ഇപ്പോള്‍ തന്‍റെ മുന്‍ കാമുകനെക്കുറിച്ച് വാചാലയാവുകയാണ് കത്രീന. ടൈഗര്‍ സിന്താ ഹെ എന്ന അലി അബ്ബാസ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ പോവുകയുമാണ് ഇരുവരും എന്നാണ് വാര്‍ത്ത. തുടക്കത്തില്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടു. ആ സമയത്ത് തനിക്ക് പിന്തുണ നല്‍കിയത് സല്‍മാനാണെന്ന് പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ പ്രമോഷന്‍ പരിപാടിക്കിടെ കത്രീന പറഞ്ഞു. 

സല്‍മാന്‍ നല്ല മനുഷ്യനാണെന്ന് നമ്മുക്ക് എല്ലാവര്‍ക്കുമറിയാം. എന്റെ ജീവിതത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വലുതാണ്. സല്‍മാന് എന്നെ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്ത സായ എന്ന ചിത്രത്തില്‍ എന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. ജോണ്‍ എബ്രഹാമാണ് നായകന്‍. സ്‌ക്രീനിങിന്‍റെ അവസാനം പ്രേതമായി അഭിനയിക്കാന്‍ പറഞ്ഞു. അത് എത്ര നോക്കിയിട്ടും ശരിയായില്ല. രണ്ടു ദിവസം കഴിഞ്ഞ് എന്നെ ഒഴിവാക്കിയതായി അറിയിപ്പ് കിട്ടി. ഏറെ വിഷമിച്ചു. കരിയര്‍ അവസാനിച്ചു എന്ന് തോന്നി. 

അടുത്ത ദിവസം സല്‍മാനെ കണ്ടു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ കരഞ്ഞു. പക്ഷേ സല്‍മാന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു സിനിമയില്‍ ഇതെല്ലാം സ്വാഭാവികമാണ്. തോല്‍വികളില്‍ തളരരുത് മനസ്സ് പൂര്‍ണ്ണമായും സിനിമയില്‍ കൊടുക്കുക. കഠിനമായി പരിശ്രമം ചെയ്യുക. എല്ലാം ശരിയാകും. അദ്ദേഹത്തിന്റെ വാക്കുകളാണ് പിന്നീട് നയിച്ചതെന്ന് കത്രീന പറഞ്ഞു.

click me!