'വിളംബര ദൗത്യം ഏറ്റെടുക്കാൻ അർഹനാണോ എന്നറിയില്ല, ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കരുതുന്നു': മോഹൻലാൽ

Published : Aug 21, 2025, 10:14 AM IST
mohanlal at sree padmanabhaswami temple

Synopsis

രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ വിളബംര പത്രിക തിരിവിതാകൂർ രാജകുടുംബാംഗങ്ങൾ നടൻ മോഹൻലാലിന് കൈമാറി.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും ലക്ഷദീപത്തിന്റെയും വിളംബര പത്രിക സ്വീകരണം നടന്നു. രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ വിളബംര പത്രിക തിരിവിതാകൂർ രാജകുടുംബാംഗങ്ങൾ നടൻ മോഹൻലാലിന് കൈമാറി. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം അഭിമാനമാണെന്നും മുറജപവും ലക്ഷദീപവും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും വിളംബരപത്രിക സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. കിഴക്കേഗോപുരനടയിൽ വച്ചായിരുന്നു ചടങ്ങുകൾ.

"തിരുവനന്തപുരത്ത് ജനിച്ചു വളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം അഭിമാനമാണ് എന്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു ഈ ചടങ്ങുകൾ. ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വിളംബര ദൗത്യം ഏറ്റെടുക്കാൻ അർഹൻ ആണോ എന്ന് അറിയില്ല, പക്ഷെ ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കരുതുന്നു ലക്ഷദീപം അകം തെളിയിക്കുന കാഴ്ചയാണ്." മോഹൻലാൽ പറഞ്ഞു. നവംബർ 20 മുതൽ 2026 ജനുവരി 14വരെയാണ് ജപയ‍ജ്ഞം നടക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ