കമല്‍ഹാസന്‍ മൂന്നാംകിട നടനെന്ന് തമിഴ്‌നാട് മന്ത്രി; അഴിമതി ആരോപണത്തിന് മറുപടിയായി വ്യക്തിഹത്യ

Published : Jul 17, 2017, 01:13 PM ISTUpdated : Oct 04, 2018, 07:44 PM IST
കമല്‍ഹാസന്‍ മൂന്നാംകിട നടനെന്ന് തമിഴ്‌നാട് മന്ത്രി; അഴിമതി ആരോപണത്തിന് മറുപടിയായി വ്യക്തിഹത്യ

Synopsis

കമല്‍ അവതാരകനായുള്ള ബിഗ് ബോസ് പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയിരുന്നു. പരിപാടി തമിഴ് സംസ്‌കാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണ് എന്നാരോപിച്ചാണ് സംഘടന നിരോധന ആവശ്യം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ ആക്രമണം. 

കമല്‍ ഹാസന്‍ മൂന്നാം കിട നടനാണെന്ന്  നിയമമന്ത്രി സി വി ഷണ്‍മുഖം ആരോപിച്ചു. ഒരു സിനിമയിലും അവസരം കിട്ടാത്ത നടനാണ് കമല്‍. കാശുണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ് അദ്ദേഹം. സ്ത്രീ വിഷയം സംസാരിക്കാന്‍ കമലഹാസന് ധാര്‍മികത ഇല്ല. വിവാഹിതരാവാതെ ഒരു താരവുമായി ലിവ് ഇന്‍ ബന്ധം പുലര്‍ത്തിയ ഇദ്ദേഹം പിന്നീടവരെ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്, ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് കമല്‍ഹാസന്‍. തങ്ങള്‍ക്കെതിരെയോ രാജ്യത്തെ ഏതെങ്കിലും പൗരനെതിരെയോ സംസാരിക്കാനുള്ള അധികാരം കമലഹാസനില്ല. കമലഹാസന്റെ ചാനല്‍ പരിപാടിയായ ബിഗ് ബോസ് ദലിത് വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരം കമലിനെതിരെ നിയമനടപടി സ്വീകരിക്കണം. ആദായ നികുതി വെട്ടിപ്പ് നടത്തിയോ എന്ന കാര്യവും അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

താരത്തിന്റെ ആദായ നികുതി കണക്കുകള്‍ പരിശോധിക്കുന്നതിന് പരിശോധന നടത്തുമെന്ന് നഗരസഭാ കാര്യ മന്ത്രി എസ് പി വേലുമണി അറിയിച്ചു. പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളാണ് കമല്‍. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ കമലഹാസനോട് മന്ത്രി ആവശ്യപ്പെട്ടു. 

അഴിമതിയാരോപണം നടത്തിയാല്‍ പോരാ തെളിവുകള്‍ ഹാജരാക്കണമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ കമലിനോട് ആവശ്യപ്പെട്ടു. 
    

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം